Tuesday, April 19, 2011

അത്രമേല്‍ ശാസ്ത്രത്തെ സ്‌നേഹിച്ച്‌

സന്ദീപ് സലിം
ഒരുപക്ഷേ, മക്കളുടെ താത്പര്യങ്ങളെ കാണാന്‍ കഴിയാതെ പോയ ലോകത്തെ ഏറ്റവും സ്വാര്‍ഥനായ പിതാവു ഞാനായിരിക്കും. എനിക്കു ലഭിക്കാതെ പോയ വിദ്യാഭ്യാസം മകനും വേണ്ട എന്നു ചിന്തിച്ചു പോയ മനുഷ്യനാണു ഞാന്‍. അതു വലിയ തെറ്റായിപ്പോയി എന്നു ഞാന്‍ മനസിലാക്കുന്നു. എനിക്ക് ഇന്നും മനസിലാകാത്ത കാര്യം ഇത്ര വലിയ തെറ്റു ചെയ്തിട്ടും ദൈവം എന്നെ എന്തുകൊണ്ടു ശിക്ഷിച്ചില്ല എന്നതാണ്.''

പ്രോട്ടീനുകളുടെ കൊളസ്‌ട്രോള്‍ വിഘടന മേഖലകളിലെ ഗവേഷണത്തിന് ജൊഹാന്‍ ഡൈസന്‍ഹോഫര്‍ 1988-ലെ രസതന്ത്ര നൊബേല്‍ സമ്മാനം േനടിയപ്പോള്‍ അദ്ദേഹത്തിന്റെ പിതാവു തന്റെ ഡയറിയില്‍ എഴുതിയ വാക്കുകളാണ് മേല്‍ പറഞ്ഞവ. മകന്റെ മുന്നില്‍ ഒരച്ഛന്‍ നടത്തിയ കുമ്പസാരമായിരുന്നു ഈ വാക്കുകള്‍. തന്റെ മകന്റെ പ്രതിഭയും താത്പര്യവും തിരിച്ചറിയാന്‍ കഴിയാതെപോയ ഒരച്ഛന്റെ ആത്മരോദനവും ഈ വാക്കുകളില്‍ നിഴലിക്കുന്നു.

കോട്ടയം എംജി സര്‍വകലാശാലയും കേരള ഉന്നത വിദ്യാഭ്യാസ സമിതിയും ചേര്‍ന്നു സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ഇക്ക ഴിഞ്ഞ മാസം ഡൈസന്‍ഹോഫര്‍ കേരളത്തില്‍ എത്തിയത്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാന ത്തില്‍ അദ്ദേഹത്തിനു യുവാക്കളോടു പലതും പറയാനുണ്ടായിരുന്നു.

ജൊഹാന്‍ ഡൈസന്‍ഹോഫറിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ഒരു പഠന വിഷയം മാത്രമായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. ശാസ്ത്രപഠനത്തിനുവേണ്ടി തന്റെ അച്ഛനെ അദ്ദേഹത്തിനു കുറച്ചുനാളത്തേക്ക് വേദനിപ്പിക്കേണ്ടിയും വന്നു.

1943 സെപ്റ്റംബര്‍ 30-നാണ് ജൊഹാന്‍ ഡൈസന്‍ ഹോഫര്‍ സീനിയറുടെയും തെക്‌ലയുടേയും മൂത്ത പുത്രനായി ജര്‍മനിയിലെ ബവേറിയയില്‍ ഡൈസന്‍ ഹോഫര്‍ ജനിച്ചത്. രണ്ടാം ലോക മഹായുദ്ധക്കെടുതികള്‍ അനുഭവിക്കേണ്ടിവന്ന ബാല്യമായിരുന്നു ഡൈസന്‍ഫോഫറിന്റേത്. പ്രാഥമിക വിദ്യാഭ്യാസം പോലും ശരിയായ രീതിയില്‍ ഹോഫറിന് ലഭിച്ചില്ല. പരമ്പരാഗതമായി കൃഷിക്കാരായിരുന്നു ഡൈസന്‍ ഹോഫറിന്റെ കുടുംബക്കാര്‍. അതുകൊണ്ടുതന്നെയാവാം തന്റെ മകനും തന്നെപ്പോലെ നല്ല കൃഷിക്കാരനാവണമെന്ന് ഡൈസന്‍ഹോഫറിന്റെ പിതാവ് ആഗ്രഹിച്ചതും. മകന് സ്കൂള്‍ വിദ്യാഭ്യാസം നല്കുന്നതില്‍ ഹോഫറിന്റെ അച്ഛന് വലിയ താത്പര്യവുമില്ലായിരുന്നു. കൃഷിക്കാരനാവാന്‍ എന്തിനാണ് ഔപചാരിക വിദ്യാഭ്യാസം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.

എന്നാല്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ തന്റെ വഴി കൃഷിയല്ലെന്ന് ഡൈസന്‍ഹോഫറിനു ബോധ്യമായിരുന്നു. എന്നാല്‍ അത് തുറന്നുപറയാന്‍ അദ്ദേഹം ഭയപ്പെട്ടു. പിന്നീട് തന്റെ താത്പര്യം അച്ഛനോട് തുറന്നു പറഞ്ഞു. പക്ഷേ, അച്ഛന്‍ മകന്റെ താത്പര്യത്തെ തളളിക്കളയുകയാണുണ്ടായത്. അത് മകന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അച്ഛന്റെ മനസുമാറ്റാന്‍ അദ്ദേഹം നിരവധി കാര്യങ്ങള്‍ നിരത്തിയെങ്കിലും അതിനൊന്നും അദ്ദേഹത്തിന്റെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍, മകന്റെ താത്പര്യവും കഴിവും മനസിലാക്കിയ അമ്മ മകനുവേണ്ടി രംഗത്തുവരികയും ഒടുവില്‍ അമ്മയുടെയും മകന്റെയും നിര്‍ബന്ധത്തിനു വഴങ്ങി ഡൈസന്‍ഹോഫറിനെ സയന്‍സ് പഠിക്കാന്‍ അച്ഛന്‍ അനുവദിക്കുകയും ചെയ്തു.

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഹോഫറിന് ഒന്നരവര്‍ഷത്തെ നിര്‍ബന്ധിത സൈനികസേവനം നടത്തേ
തായി വന്നു. സൈനിക സേവനം പൂര്‍ത്തിയാക്കി 1965ല്‍ ഫിസിക്‌സില്‍ ഉന്നതപഠനത്തിനായി മ്യൂണിക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. സര്‍വകലാശാലാ പഠനത്തിനായുളള സ്‌കോളര്‍ഷിപ് ഉയര്‍ന്ന മാര്‍ക്കോടെയാണ് ഡൈസന്‍ഹോഫര്‍ നേടിയത്.

ഫിസിക്‌സ് തെരഞ്ഞെടുക്കാന്‍ ഹോഫറിനെ പ്രേരിപ്പിച്ചത് ജ്യോതിശാസ്ത്രത്തോടു തോന്നിയ ഇഷ്ടമാണ്. എന്നാല്‍, പഠനം ആരംഭിച്ച് ആദ്യനാളുകളില്‍ത്തന്നെ, താന്‍ ആഗ്രഹിച്ച കാര്യങ്ങളല്ല ഫിസിക്‌സില്‍ പഠിക്കാനുളളതെന്ന് അദ്ദേഹം മനസിലാക്കി. അതിനെത്തുടര്‍ന്ന് അദ്ദേഹം രസതന്ത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന ബയോഫിസിക്‌സിലേക്ക് മാറുകയായി. പഠനകാലത്തുതന്നെ ക്രിസ്റ്റലോഗ്രഫിയില്‍ താത്പര്യമു
ണ്ടായിരുന്ന അദ്ദേഹം പദാര്‍ഥങ്ങളുടെ ഫിസിക്കല്‍ സ്ട്രക്ചര്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പദാര്‍ഥങ്ങളുടെ തന്‍മാത്രാ ഘടന മനസിലാക്കുന്നതിന് എക്‌സ്‌റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിക്കാമെന്ന് വില്യം ബ്രാഗ് കെത്തിയിരുന്നു. ഇത്തരത്തില്‍ തന്‍മാത്രാ ഘടന കെത്താമെങ്കില്‍ അതിലൂടെ ഫിസിക്കല്‍ സ്ട്രക്ചര്‍ എങ്ങനെ കെത്താമെന്നായി ഡൈസന്‍ഹോഫറിന്റെ ചിന്ത.

ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി അദ്ദേഹം മ്യൂണിക്കിലെ കാലോസ് ഡ്രാന്‍സ്‌ഫെല്‍ഡിന്റെ ലബോറട്ടറിയില്‍ ചേര്‍ന്നു. അവിടെ ക്രിസ്റ്റലോഗ്രഫി ഡിപ്പാര്‍ട്ട്്‌മെന്റ് തലവനായിരുന്ന കാള്‍ ഫ്രെഡറിക് റെങ്കിന്റെ കീഴില്‍ പരീക്ഷണങ്ങള്‍ നടത്താനായതാണ് ഡൈസന്‍ഹോഫറിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്.

ബയോഫിസിക്‌സില്‍ പിഎച്ച്ഡി ബിരുദം നേടണമെന്ന് ഡൈ സന്‍ഹോഫര്‍ ആഗ്രഹിച്ചു. ഈ ആഗ്രഹമാണ് മാക്‌സ് പ്ലാങ്ക് യൂണിവേഴ്‌സിറ്റിയില്‍ റോബര്‍ട്ട് ഹ്യൂബറിന്റെ കീഴില്‍ ഡൈസന്‍ഹോഫറിനെ എത്തിക്കുന്നത്. ആ സമയത്ത് പ്രോട്ടീനിന്റെ തന്‍മാത്രാ ഘടന കെത്താനുളള പരീക്ഷണങ്ങളിലായിരുന്നു ഹോഫറിന്റെ ഗൈഡും ബയോകെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഹ്യൂബര്‍. 1974ല്‍ ഡൈസന്‍ഹോഫര്‍ പഠനം പൂര്‍ത്തിയാക്കിയ 1974ല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഗൈഡായ ഹ്യൂബര്‍ സ്വന്തമായി ഒരു ലബോറട്ടറി സ്ഥാപിക്കുന്നതും. ഹ്യൂബറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഡൈസന്‍ഹോഫര്‍ അദ്ദേഹത്തോടൊപ്പം പുതിയ ലാബില്‍ റിസര്‍ച്ച് ഗൈഡായി ചേര്‍ന്നു. ഇതേകാലയളവില്‍ ലുഡ്‌വിഗ്‌സ്ബര്‍ഗ് സ്വദേശി ഹാര്‍ട്ട്മട്ട് മൈക്കിള്‍ എന്നയാളും ഹ്യൂബറിന്റെ ലബോറട്ടറിയില്‍ ഗവേഷണത്തിനായി എത്തി. ഹ്യൂബറും മൈക്കിളും പദാര്‍ഥങ്ങളുടെ തന്‍മാത്രാ ഘടനയില്‍ പഠനം നടത്തിയപ്പോള്‍ ഡൈസന്‍ഹോഫര്‍ അവയുടെ ഭൗതികഘടന കെണ്ടത്താനാണു ശ്രമിച്ചത്. ഹോഫറിന്റെ പരീക്ഷണങ്ങളോട് ഹ്യൂബറിന് വലിയ താത്പര്യമില്ലായിരുന്നു. ഇത് പലപ്പോഴും ഇരുവരും തമ്മിലുളള വാക്‌പോരിനു കാരണമായിട്ടു
ണ്ട്. എന്തായാലും ഹ്യൂബറും മൈക്കിളും ചേര്‍ന്ന് പ്രോട്ടീനിന്റെ തന്‍മാത്രാ ഘടന കെ
ത്തിയ 1988ല്‍ത്തന്നെ പ്രോട്ടീനിന്റെ ഫിസിക്കല്‍ സ്ട്രക്ചര്‍ കെത്തി ഡൈസന്‍ഹോഫറും തന്റെ പ്രതിഭ തെളിയിച്ചു.

പ്രോട്ടീനുകളുടെ ഘടനയിലുള്ള താരതമ്യ പഠനത്തിലൂടെ പരിണാമത്തെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താന്‍ ഈ ശാസ്ത്രജ്ഞര്‍ക്കായി. ജീവഹാനിക്കു കാരണമാകുന്ന രക്തംകട്ടപിടിക്കല്‍ തടയാനും ഹോര്‍മോണുകളെ ഉത്തേജിതമാക്കാനും സസ്യങ്ങളുടെ സംരക്ഷക ഘടകമാകാനും പ്രോട്ടീനുകള്‍ക്കു കഴിയുമെന്നു ഹ്യൂബറും മൈക്കിളും തെളിയിച്ചപ്പോള്‍ പ്രോട്ടീനിന്റെ ഫിസിക്കല്‍ സ്ട്രക്ചര്‍ ക
െത്തുക വഴി അകാലത്തിലുളള ഹൃദ്രോഗത്തിനും സ്ക്ലിറോസിസിനും ഫലപ്രദമായ ചികിത്സ നടത്താന്‍ കഴിയുമെന്ന് ഡൈസന്‍ഹോഫറും വ്യക്തമാക്കി.

മൂന്നുപേരുടെയും ഗവേഷണങ്ങള്‍ രസതന്ത്രത്തിനും അതുവഴി ലോകത്തിനും നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി പരമോന്നത ബഹുമതിയായ നോബല്‍ സമ്മാനം നല്‍കി മൂവരെയും ലോകം ആദരിച്ചു. 1988-ലാണ് ഇവര്‍ നാബല്‍ നേടിയത്.

അച്ഛന്റെ തീരുമാനം എതിരായപ്പോള്‍ അച്ഛനോടു വെറുപ്പു തോന്നിയോ എന്നു മലയാളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഡൈസന്‍ഹോഫര്‍ പറഞ്ഞു- ""ഒരിക്കലുമില്ല. കാരണം അച്ഛന്റെ ലോകം അത്ര ചെറുതായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേ
ണ്ടി കഠിനമായ വെയിലത്തും മഞ്ഞിലും ദിവസം മുഴുവന്‍ അച്ഛന് അധ്വാനിക്കേ
ിവന്നിട്ടുണ്ട. അതില്‍ അച്ഛന് സന്തോഷം കെത്താന്‍ കഴിഞ്ഞിരുന്നു. മകനും ആ സന്തോഷം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. എനിക്ക് എന്റെ അച്ഛനെ നന്നായി അറിയാം. അദ്ദേഹത്തിന്റെ ഓരോ ചിന്തയും എനിക്ക് മനസിലാവും. അധ്വാനത്തിന്റെ മഹത്ത്വം ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണ്. എന്റെ എല്ലാനേട്ടങ്ങളുടേയും പിന്നിലെ രഹസ്യവും മറ്റൊന്നല്ല''.

താത്പര്യങ്ങളും പ്രതിഭയും തിരിച്ചറിയാന്‍ വൈകുന്നതാണു തങ്ങളുടെ തലമുറ നേരിട്ടിരുന്ന പ്രശ്‌നമെന്നു ഡൈസന്‍ഹോഫര്‍ പറഞ്ഞു. "തിരിച്ചറിഞ്ഞാല്‍ത്തന്നെ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്് ആ സ്ഥിതി മാറിയിരിക്കുന്നു. യുവാക്കളെത്തേടി അവസരങ്ങള്‍ ഇങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറു
നാണ്ട്.'

അദ്ദേഹം കൂട്ടിച്ചേര്‍ത്തു- ""സ്വന്തം കഴിവും താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നതി}െക്കാള്‍ വലിയ സന്തോഷമെന്താണുളളത്? യുവത്വത്തിന്റെ ആഘോഷത്തിന് അടിത്തറ ഈ സന്തോഷമായിരിക്കണം. ലോകത്ത് ഏതൊരു വ്യക്തിയുടെ വളര്‍ച്ചയ്ക്കു പിന്നിലും അയാളുടെ മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണ്. നമ്മുടെ താത്പര്യങ്ങള്‍ മാതാപിതാക്കളോടു തുറന്നു പറയാന്‍ മടിക്കരുത്. എന്റെ കുടുംബത്തിന്റെ പാരമ്പര്യ തൊഴില്‍ കാര്‍ഷിക വൃത്തിയായിരുന്നു. എന്നാല്‍ ചെറുപ്പം മുതല്‍തന്നെ ശാസ്ത്രഗ്രന്ഥങ്ങള്‍ വായിക്കാന്‍ എനിക്ക് താത്പര്യമായിരുന്നു. ഇത് എന്നില്‍ ശാസ്ത്രാഭിരുചി വളര്‍ത്തി. ഇക്കാര്യം വ്യക്തമായി എന്റെ മാതാപിതാക്കളെ അറിയിക്കാന്‍ എനിക്ക് കഴിഞ്ഞു. അല്ലായിരുന്നെങ്കില്‍ ഞാനൊരു കൃഷിക്കാരന്‍ ആകുമായിരുന്നു. ഗവേഷകനാകുമായിരുന്നില്ല.''

ഭക്ഷണത്തില്‍ നിന്നും കൊളസ്‌ട്രോള്‍ ആഗിരണത്തിന് പ്രത്യൗഷധം കണ്ടെത്താനുളള പരീക്ഷണങ്ങളിലാണ് ഡൈസന്‍ഹോഫറിപ്പോള്‍. കൊളസ്‌ട്രോള്‍ വിഘടനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പിസിഎസ്‌കെ 9 എന്ന പ്രോട്ടീന്‍, വിഘടനാവേഗം ത്വരിതപ്പെടുത്തി രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രോട്ടീനുകളെ ആസ്പദമാക്കിയുളള തന്റെ ഗവേഷണം കൊളസ്‌ട്രോള്‍ ചികിത്സാരംഗത്തു വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയിലെ ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാലയില്‍ പ്രഫസറാണ് ഡൈസന്‍ഹോഫറിപ്പോള്‍.

ശാസ്ത്രഗവേഷണത്തില്‍ മുഴുകിയതു കൊണ്ട് ഡൈസന്‍ഹോഫറിന്റെ വിവാഹം ഏറെ വൈകി. 1989ല്‍ നാല്പത്തിയാറാം വയസിലാണു സഹപ്രവര്‍ത്തകയും ഗവേഷകയുമായ കിര്‍സ്റ്റണ്‍ ലിന്‍ഡാലിനെ അദ്ദേഹം വിവാഹം കഴിച്ചത്.

ഫോട്ടോ: സനല്‍ വേളൂര്‍

2 comments:

ഹരികൃഷ്ണന്‍സ്‌ said...

nannayittundu

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല കാമ്പും കഴമുമുള്ള ലേഖനം...കേട്ടൊ ഭായ്

FACEBOOK COMMENT BOX