Saturday, September 25, 2010

കല്‍മാഡിയും കൂട്ടരും ഏതറ്റം വരെ ?

സന്ദീപ് സലിം
ലോക ക്രിക്കറ്റില്‍ ഇത് കോഴയുടെ സീസണാണ്. കോഴക്കളിയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല എന്ന് നമ്മള്‍ ആശ്വാസം കൊളളുകയായിരുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമുക്ക് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല നമ്മെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. അഴിമതിയും അധികാരവടംവലിയും ഇന്ത്യന്‍ കായികരംഗത്തെ നാണക്കേടിന്റെ പടുകുഴിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്.  ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ്  കാനഡയെ പിന്തള്ളി ഗെയിംസ് ഇന്ത്യയിലെത്തിക്കാന്‍ ശക്തമായി ഇടപെട്ട ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി നായക സ്ഥാനത്തു നിന്നും വില്ലനിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്.
  ഖജനാവില്‍നിന്ന് 35,000 കോടി ചിലവിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന കായിക മാമാങ്കം നടത്തുന്നത്്. വരുന്ന ഒക്ടോബര്‍ മൂന്നാം തീയതി ആരംഭിക്കേണ്ട ഗെയിംസില്‍ 74 രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് കല്‍മാഡിയും കൂട്ടരും പറഞ്ഞത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടും, തയ്യാറെടുപ്പുകള്‍ പൂര്‍ണമാകേണ്ട 2010 ജൂലായ് 31 കഴിഞ്ഞിട്ടും ഇപ്പോഴും ഏറെ ജോലികള്‍ ബാക്കിയാണത്രെ! കോമണ്‍ വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹന മത്സരങ്ങള്‍ക്കായി 80 കോടി രൂപ ചിലവിട്ട് നിര്‍മിച്ച ഓഡിറ്റോറിയം കേന്ദ്ര കായിക മന്ത്രി എം.എസ്.ഗില്‍ കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്തപ്പോള്‍ തന്നെ ചോര്‍ന്നൊ ലിക്കുകയായിരുന്നു. ഇതുകൊ|ും തീരുന്നില്ല ഗെയിംസ് വിശേഷങ്ങള്‍, പ്രധാനവേദിക്കു മുന്നിലെ നടപ്പാലം തകര്‍ന്നുവീണതിന്റെ പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മേല്‍ത്തട്ടിന്റെ മൂന്നു ടൈലുകള്‍ ഇളകിവീണിരിക്കുന്നു. മാത്രമല്ല, ഗെയിംസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രിട്ടനിലെ മൂന്ന് മുന്‍നിര അത്‌ലറ്റുകള്‍കൂടി പിന്മാറി. ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ക്രിസ്റ്റീന്‍ ഒഹുറൗഗു, ലോക ട്രിപ്പിള്‍ ജംപ് ചാമ്പ്യന്‍ ഫിലിപ്പ് ഇഡോവു, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവ്  ലിസ ഡോബ്രിസ്കി എന്നിവരാണ് പിന്മാറിയത്.  ഡിസ്കസ് ത്രോ ലോകചാമ്പ്യന്‍ ഡാനി സാമുവല്‍സ് ചൊവ്വാഴ്ച പിന്മാറിയിരുന്നു. ട്രാക്കിലെ വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് ഡല്‍ഹിക്കെത്തില്ലെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഗെയിംസ് വില്ലേജിലെ ഭക്ഷണം വായില്‍വയ്ക്കാന്‍ കൊളളില്ലെന്ന്   മലയാളികളടക്കമുള്ള കലാകാരന്മാര്‍ വ്യക്തമാക്കു ന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് വാസയോഗ്യമല്ലെന്ന പരാതി പരിഹരിക്കുന്നില്ലെങ്കില്‍ അത്‌ലറ്റുകളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പ്രഖ്യാപിച്ചും കഴിഞ്ഞു.
    അഴിമതിയില്‍ അടിമുടി മുങ്ങിനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയഉദ്യോഗസ്ഥ കൂട്ടുകെട്ട്, നമ്മുടെ രാജ്യത്തെ പാവപ്പെട്ടവന്റെ ചോര ഊറ്റിക്കുടിക്കു വാനുള്ള വഴിയായിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അസഹനീയമായ വിലക്കയ റ്റത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ടു പാവപ്പെട്ടവരും ഇടത്തരക്കാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പോരാട്ടം നടത്തുന്ന രാജ്യമാണ് നമ്മുടേതെന്നിരിക്കെ, 55 ശതമാന ത്തിലേറെ അഷ്ടിക്കുവകയില്ലാത്ത ദരിദ്രര്‍ അധിവസിക്കുന്ന ഇവിടെ, 35,000 കോടി ചിലവിട്ട് മാമാങ്കം ആഘോ ഷിക്കുന്നവര്‍ക്ക് രഹസ്യഅജണ്ടകള്‍ ഏറെയുണ്ടെന്ന് കരുതാതെ വയ്യ. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന വ്യവസ്ഥിതിയുടെ അവിഭാജ്യ കണ്ണികളായ രാജ്യത്തെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ആളും അര്‍ത്ഥവും അധികാരവും ഉള്ള വരേണ്യവര്‍ഗം ഒത്തുകൂടി 20,000 കോടിയിലധികം രൂപ അടിച്ചുമാറ്റിക്കഴിഞ്ഞു.  അഴിമതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോമണ്‍വെ ല്‍ത്ത് ഗെയിംസിന്റെ സംഘാടകസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോഴുയരുന്ന അഴിമതിയാരോപണങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ കല്‍മാഡിക്കാവുന്നില്ല. കല്‍മാഡിയുടെ അതിബുദ്ധിയി ലുദിച്ച ഇമെയില്‍ സന്ദേശം അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്തു. ഇവിടെ കോട്ടം സംഭവിക്കു ന്നത് സംഘാടകരുടെ മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ വിശ്വാസ്യതയ്ക്കും രാജ്യത്തിന്റെ അഭിമാനത്തിനുമാണ് കോട്ടംതട്ടുന്നത്. എഴുപത്തൊന്നു രാജ്യങ്ങളിലെ കായിക താരങ്ങള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ അവരെ വേണ്ട പോലെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും നമ്മുടെ നാടിനു കഴിയണം. അത് ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. ആ അഭിമാന ത്തിനാണ് സംഘാടകരുടെ പിടിപ്പുകേടു മൂലം ക്ഷതം സംഭവിച്ചിരിക്കുന്നത്.
 ഗെയിംസിനായി ആദ്യം തയാറാക്കിയ ആകെചെലവിന്റെ ഇരട്ടിയിലധികം തുക ഇപ്പോള്‍ത്തന്നെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുടക്കിക്കഴിഞ്ഞതായാണ് പുറത്തുവന്നി രിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ നാലില്‍ മൂന്നു ഭാഗവും ദുര്‍വ്യയം ചെയ്യപ്പെടു കയായിരുന്നത്രെ. ഇത് വിരല്‍ ചൂണ്ടുന്നത് സംഘാടക സമിതിയുടെ പിടിപ്പുകേടിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ്. ഗെയിംസിന്റെ നടത്തിപ്പില്‍ തുടക്കം മുതലേ കാലതാമസം നേരിട്ടിരുന്നു വെന്നത് പകല്‍ പോലെ വ്യക്തമാണ്. ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രൈമറി  ബജറ്റ് തയാറാക്കി നല്‍കാന്‍തന്നെ നമുക്കു രണ്ടുവര്‍ഷം വേണ്ടിവന്നു. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കന്‍ വേണ്ടിവന്ന താവട്ടെ അഞ്ചുവര്‍ഷവും. ഇതെല്ലാം പോട്ടെ പൂര്‍ത്തിയാക്കിയ പണികള്‍ എന്തൊ ക്കെയാണെന്ന് ചോദിച്ചാല്‍ സംഘാടകസ മിതിക്ക് നല്‍കാന്‍ ഉത്തരമില്ല. ഗെയിസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ പാതിവഴിയിലെത്തിയിട്ടേയുളളൂ. മത്സരങ്ങള്‍ നടത്തേണ്ട സ്റ്റേഡിയങ്ങളുടെ പണികള്‍പോലും പൂര്‍ത്തിയായിട്ടില്ല. എസ്റ്റിമേറ്റ് തുകയുടെ ആറിരട്ടിയോളം തുക ചെലവാക്കിയിട്ടും പല പദ്ധതികളും  പൂര്‍ത്തിയാകാതെ കിടക്കുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് അധികം അലയേണ്ടി വരില്ല. ചെലവാക്കിയ തുകയുടെ ചില കണക്കുകള്‍ ഉത്തരം കാട്ടിത്തരും. അതിങ്ങനെ; നാനൂറു രൂപ വിലയുള്ള ടിഷ്യൂ പേപ്പര്‍ വാങ്ങിയിരിക്കുന്നത് നാലായിരം  രൂപ കൊടുത്താണത്രെ. ഒരു കസേരക്ക് വാടക എണ്ണായിരം രൂപ. പതിനായിരം രൂപ വിലയുള്ള റെഫ്രിജറേറ്ററിന് വാടക നാല്‍പത്തി രണ്ടായിരം. ആയിരത്തറനൂറു രൂപ ഓപ്പണ്‍ മാര്‍കറ്റില്‍ വിലയുള്ള അഡിഡാസ് വിസിറ്റര്‍ വസ്ത്രങ്ങള്‍ നാലായിരം കൊടുത്താണ് വാങ്ങിയിരിക്കു ന്നത്. ഒരു ഹീലിയം ബലൂണിന് വാടക നാല് കോടി... കണക്കു നീ|ു പോകുന്നു.    ധൂര്‍ത്തും അഴിമതിയും തന്നെ.
  ഗെയിംസ് ആരംഭിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കേ, കായിക താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ഗെയിംസ് വില്ലേജിന്റെ നിലവാരം തീരെ കുറവാണെന്ന് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് നമ്മള്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഒരുക്കങ്ങളുടെ പൊളളത്തരം വ്യക്തമാകുന്നത്. ഗെയിംസിന്റെ നടത്തിപ്പിനായുള്ള സെക്രട്ടറിതല സമിതിയുടെ അധ്യക്ഷന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്കല്‍ ഫെന്നല്‍, വില്ലേജ് താമസയോഗ്യമല്ലെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഗെയിസിന്റെ മുഖ്യആകര്‍ഷണമാവുമെന്ന് സുരേഷ് കല്‍മാഡിയും സംഘവും വ്യക്തമാക്കിയിരു ന്ന നിരവധിതാരങ്ങളുടെ പിന്‍മാറ്റവും ഫെഡറേഷന്റെ കുറ്റപ്പെടുത്ത ലുമെല്ലാം കൂട്ടിവായിക്കു മ്പോള്‍ സംഘാടകര്‍ എത്രമാത്രം നിരുത്തരവാദ പരമാ യാണ് ഗെയിസിനെ സമീപിച്ചിരുന്നതെന്ന് മനസിലാവും.
    അഴിമതിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ അത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ അജണ്ടയുെണ്ടന്നാണ് സുരേഷ് കല്‍മാഡി പ്രതികരിച്ചത്. എന്നാല്‍, തുടരെത്തുടരെ അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടു കൂടി അന്വേഷണം നടത്താന്‍ കേന്ദ്രകായിക മന്ത്രാലയം നിര്‍ബന്ധിതരായി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് സംഘാടക സമിതിയിലെ രണ്ട് അംഗങ്ങളെ പുറത്താ ക്കുകയും ചെയ്തു.  കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആഭ്യന്തര അന്വേഷണവും തുടങ്ങി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേക്കും ഗെയിസ് പൂര്‍ത്തിയായിട്ടുണ്ടാവും. കൂടാതെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശിപാര്‍ശയെത്തു ടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐയും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞു. ഈ അന്വേഷണങ്ങള്‍ ഗെയിംസി നു പിന്നില്‍ നടന്ന അഴിമതിയുടെ ചിത്രത്തിന കൂടുതല്‍ മിഴിവേകിയേക്കും.  ആരോപണങ്ങള്‍ അതിശക്തമായപ്പോള്‍ സംഘാടകസമിതിതന്നെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുന്.
   ഗെയിംസുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തും അഴിമതി നടന്നതായാണ് സൂചന. ഗെയിംസിന്റെ മുന്നോടിയായി നടത്തിയ ക്വീന്‍സ് ബാറ്റണ്‍ റിലേയുടെ ലണ്ടനിലെ ഉദ്ഘാടനച്ചടങ്ങിന മുടക്കിയത് ചില്ലറത്തുകയൊന്നുമല്ല. നാലരലക്ഷം പൗണ്ടാണ്. ഇത് വെറു ആര്‍ഭാടമാ യിരുന്നുവെന്നും  അനാവശ്യ ചെലവായിരുന്നുവെന്നുമുളള വിമര്‍ശനത്തെ കുറിച്ച്  നടക്കുന്ന അന്വേഷണം ഇന്ത്യയ്ക്കു പുറത്തു നടന്ന അഴിമതിയുടെ കഥകള്‍ വെളിച്ചത്തു കൊണ്ടുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. എഎം എന്ന കമ്പ}ിക്കാണ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് ഇത്രയേറെ പണം നല്‍കിയത്. എന്നാല്‍ ബ്രിട്ടനില്‍ പോലും ആരും അറിയാത്ത ഈ കമ്പനിക്ക് എങ്ങനെ കരാര്‍ ലഭിച്ചു എന്ന് അന്വേഷിച്ചപ്പോള്‍ സംഘാടകസമിതി ചെയര്‍മാന്‍ കല്‍മാഡി പറഞ്ഞത് വീഡിയോ ഉപകരണങ്ങള്‍ വാങ്ങാനുളള കരാര്‍മാത്രമാണ് ഇവരുമായുളളതെന്നാണ്.   അതേസമയം എഎം കമ്പനിക്ക് ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണവുമായോ വിതരണവുമായൊ യാതൊരുബന്ധവുമില്ല.  ഈ വിവരം പുറത്തുവന്നതോടെ കല്‍മാഡി പറഞ്ഞത് ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണറുടെ ശുപാര്‍ശപ്രകാരമാണ് കമ്പനിയുമായി ബന്ധപ്പെട്ടതെന്നാണ്. ഈ വാദം ഹൈക്ക മ്മീഷന്‍ നിരാകരിച്ചതോടെയാണ് കല്‍മാഡി ഇ മെയിലുമായി രംഗപ്രവേശം ചെയ്തത്. അത് വ്യാജമാണെന്ന് തെളിയുക യും ചെയ്തു.  
   ഗെയിംസിന്റെ പേരില്‍  സംഘാടകര്‍ കോടികള്‍ കൊയ്തു കൂട്ടുമ്പോള്‍ ഗെയിംസിനു വേണ്ടി രാവും പകലും പണിയെടുക്കുന്ന നിര്‍മാണ തൊഴി ലാളികളെ എല്ലാവരും സൗകര്യപൂര്‍വം മറന്നു കളയുന്നു. ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ലക്ഷ്മിയെന്ന ഗര്‍ഭിണി യായ വനിത തൊഴിലാളി ഏതാനും ദിവസ ങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയുടെ ഹൃദയം എന്നു വിശേഷിക്കാ  വുന്ന കൊണാട്പ്‌ളേസില്‍   പ്രസവസമയത്ത്  വൈദ്യസഹായം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മരിച്ച വാര്‍ത്ത ആരും ശ്രദ്ധിക്കാതെ പോയി. മരിച്ച ലക്ഷമിയുടെ മൃതദേഹം അവകാ ശികള്‍ എത്താത്തതിനെ തുടര്‍ന്ന പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്. ലജ്പത് നഗറിലെ അനാഥാലയത്തിലാണ് ലക്ഷമിയുടെ കുഞ്ഞിപ്പോള്‍ കഴിയുത്. ഇത് തൊഴിലാളികള്‍ അനുഭവിക്കുന്ന അവഗണനയുടേയും ദുരിതത്തിന്റെയും ചെറിയൊരുദാഹരണം മാത്രം.
   ആറുലക്ഷത്തോളം തൊഴിലാളികളാണ് കോമണ്‍വെല്‍ത്ത് ഗെയിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഉത്തരേ ന്ത്യന്‍ സംസ്ഥാന ങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. അസംഘടിതരായ ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന കാര്യത്തില്‍ എല്ലാ തൊഴിലാളി സംഘടനകള്‍ക്കും എതിരഭിപ്രാ യമില്ല.
   ജോലികള്‍ കരാറിനെടുത്തിരുക്കുന്ന കരാറുകാരാണ് തൊഴിലാളികളേയും എത്തിക്കുന്നത്. ഭൂരിഭാഗം കരാറുകാരും ഒരു ദിവസം 100 രൂപയില്‍ താഴെയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി. വനിതകള്‍ക്കാകട്ടെ 60 രൂപയും. അതും 12 മണിക്കൂര്‍ ജോലി ചെയ്യുന്നതിന്.
   ഗെയിംസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ അവസ്ഥ അടിമകളുടേതിന് തുല്യമാണെന്ന് ഇന്ത്യയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് തപന്‍സിന്‍ഹ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ മുറികളിലും അന്തരീക്ഷത്തിലും കഴിയേ|ണ്ടി വരുന്നത് തൊഴിലാളികളെ രോഗികളാക്കുന്നുവെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ ത്തിക്കുന്ന സന്നദ്ധസംഘടനക കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു.
    ഇത്രയും കോടി  മുടക്കി നടത്തുന്ന ഈ കായിക മാമാങ്കം  ശൈശവം കടന്നിട്ടില്ലാത്ത നമ്മുടെ കായികമേഖലയ്ക്ക് എന്തു ഗുണം ചെയ്യും എന്നു വിലയിരുത്തേണ്ട സമയംവളരെ അതിക്ര മിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തി ക ടൂറിസം മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുമെന്നു കരുതുന്ന ഇത്തരം മാമാങ്കങ്ങള്‍ക്കുവേണ്ടി മുടക്കുന്ന പണത്തിന്റെ തുച്ഛമായ ഭാഗം നമ്മുടെ  കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കു വിനിയോഗിക്കാന്‍ അധികാരികള്‍ മനസുകാണിച്ചാല്‍ വരുംതലമുറയക്ക് പങ്കുവയ്ക്കാന്‍ തങ്കലിപികളില്‍ എഴുതപ്പെ ടുന്ന ചരിത്രം സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍, കായികതാരങ്ങള്‍ക്ക് ശരിയായ പരിശീലനംനല്‍കാനുള്ള സാഹചര്യംപോലും ഒരുക്കാന്‍ നമുക്കാവുന്നില്ല. കായികതാരങ്ങള്‍ക്കു പകരം രാഷ്ട്രീയക്കാരും വന്‍കിട ബിസി}സുകാരും കളിക്കാനിറങ്ങുമ്പോള്‍ മണ്ണോടുചേരുന്നത് നമ്മുടെ രാജ്യത്തിന്റെ കായിക സംസ്കാരം തന്നെയായിരിക്കും.
     ഇനി കുറേക്കാലം പ്രതിപക്ഷവും മാധ്യമങ്ങളും 35,000 കോടി അഴിമതിയെപ്പറ്റി പ്രസംഗിക്കും,  പരമ്പരകളും ഫീച്ചറുകളും എഴുതും, പാര്‍ലമെന്റില്‍ വാക്കൗട്ട് നടത്തും.  പേരിന് ഒരു അന്വേഷണ കമ്മീഷന്‍, തീര്‍ന്നു. അവസാനം കോടികള്‍ അടിച്ചുമാറ്റിയവര്‍ സസുഖം വാഴും. പിന്നെ ഇക്കൂട്ടര്‍ പുതിയ പദ്ധതിയുമായി വരും.

Monday, September 20, 2010

അധ്വാനത്തിനുളള നോബല്‍ സമ്മാനം



സന്ദീപ് സലിം

ഇഷ്ട വിഷയം ആസ്വദിച്ചു പഠിക്കുക. കഴിയുന്നത്ര പഠിക്കുക. കഠിനാധ്വാനം ചെയ്യുക. കഠിനാധ്വാനത്തിനു പകരം വയ്ക്കാന്‍ ഇന്നുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.'' പ്രഫ. ഫെരിദ് മുറാഡ്.
   സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇതുപറയുന്നത്. ശോചനീയമായ ഒരവസ്ഥയില്‍ നിന്ന് പ്രതിഭാശാലികളില്‍ത്തന്നെ ചുരുക്കം ചിലര്‍ക്കുമാത്രം എത്തിച്ചേരാന്‍ കഴിയുന്ന പദവിയിലെത്തിയ ആത്മാനുഭവാധിഷ്ഠിതമായ നിരീക്ഷണം.
"എന്റെ അച്ഛന്‍ ഹോട്ടല്‍ ഉടമയായിരുന്നു. ഹോട്ടലിന്റെ പിന്നിലായിട്ടായിരുന്നു ഞങ്ങളുടെ വീട്. ദിവസേന പതിനാറും പതിനെട്ടും മണിക്കൂര്‍ കഠിനമായി അധ്വാനിച്ചാണ് എന്റെ മാതാപിതാക്കള്‍ ഞാനുള്‍പ്പെടെയുളള മൂന്നു മക്കളെ വളര്‍ത്തിയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ എനിക്ക് ഹോട്ടലില്‍ വെയിറ്ററുടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നാണു കഠിനാധ്വാനത്തിന്റെ വില ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മാതാപിതാക്കള്‍ എനിക്കു നല്കിയ ഏറ്റവും വലിയ അറിവും അതുതന്നെയാണ്...."
   ഇതുപറയുന്ന ഫെരിദ് മുറാഡ് ആരാണ്? പാരിസ്ഥിതിക സന്തുലനത്തിന് ഭീഷണി ഉയര്‍ത്തുന്ന, വില്ലന്‍ രാസവസ്തു എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിച്ച, നൈട്രിക്  ഓക്‌സൈഡിന് മനുഷ്യശരീരത്തിലുളള പ്രാധാന്യം ശാസ്ത്രലോകത്തിന് കാട്ടിക്കൊടുത്ത വൈദ്യശാസ്ത്രകാരന്‍. ഈ കണ്ടെത്തലിന് 1998 ല്‍ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.
      വാഹനങ്ങളും വലിയ ഫാക്ടറികളും പുറംതളളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും നൈട്രിക് ഓക്‌സൈഡ് കാരണമാകുന്നു. ഇതൊക്കെയാണ് നൈട്രിക് ഓക്‌സൈഡിനെ വില്ലനാക്കിയത്. ഇങ്ങ}െ കരുതപ്പെട്ടിരുന്ന നൈട്രിക് ഓക്‌സൈഡി}് ശരീരകോശങ്ങളിലെ സംവേദനത്തില്‍  സുപ്രധാന പങ്കുവഹിക്കാനു|െന്നു ലോകത്തെ അറിയിച്ചത് മുറാഡാണ്. ഈ കണ്ടുപിടിത്തത്തില്‍ മുറാഡിനൊപ്പമുണ്ടായിരുന്ന റോബര്‍ട്ട് എഫ് ഫുച്ച്‌ഗോട്ട്, ലൂയി ജെ ഇഗ്നാറോ എന്നിവരും അദ്ദേഹത്തോടൊപ്പം നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. നിര്‍ജീവമാക്കപ്പെട്ട കോശങ്ങളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍വരെ കഴിവുളള കണ്ടുപിടിത്തമാണ് മുറാഡും കൂട്ടരും നടത്തിയത്. അതിലൂടെ പക്ഷാഘാതം, മസ്തിഷ്കാഘാതം,  സ്മൃതിനാശം തുടങ്ങിയ ശാരീരിക അവസ്ഥകളെ തരണം ചെയ്യാന്‍ ഇന്നു നമുക്കു കഴിയുന്നു.നൈട്രിക് ഓക്‌സൈഡിന്റെ ജീവശാസ്ത്രപരമായ പ്രാധാന്യം കണ്ടെത്തുക വഴി  കോടിക്കണക്കിന് ജനങ്ങളുടെ ജീവനാണ് സംരക്ഷിക്കപ്പെട്ടത്. ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍, മസ്തിഷ്ഘാതം, സ്മൃതിനാശം, പക്ഷാഘാതം, സെറിബ്രല്‍ ഹെമറേജ്, മാനസിക വൈകല്യങ്ങള്‍ തുടങ്ങി നിരവധിപ്രശ്}ങ്ങള്‍ക്കു നൈട്രിക് ഓക്‌സൈഡ് ഇന്നു മരുന്നാണ്. അല്‍ബേനിയന്‍ സ്വദേശി ജാബിര്‍ മുറാഡ് ഇജുപിയുടെയും അമേരിക്കക്കാരി ഹെന്‍്‌റിറ്റാ ബോമാന്റെയും മൂത്തമകനായി 1936 സെപ്റ്റംബര്‍ 14നാണ് മുറാഡിന്റെ ജനനം. ഹോട്ടല്‍ ബിസിനസിലെ വരുമാനത്തിലൂടെ മുറാഡിന്റെ അച്ഛന്‍ ഒരു സത്രം തുടങ്ങി. വാടകക്കാരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മയായിരുന്നു. വാടകക്കാര്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്കിയിരുന്നതും അവരെ ശുശ്രൂഷിച്ചിരുന്നതും മുറാഡിന്റെ അമ്മയാണ്. സഹായത്തിനായി മുത്തശിയുമുണ്ടായിരുന്നു. അമ്മയുടെ  ഈ രോഗീശുശ്രൂഷയാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മുറാഡിനെ വൈദ്യശാസ്ത്രം ഐച്ഛികവിഷയമായെടുക്കാന്‍ പ്രേരിപ്പിച്ചത്.
     വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുക എന്നതിനപ്പുറം വൈദ്യശാസ്ത്ര ഗവേഷകനെന്ന നിലയിലേക്ക് മുറാഡ് നയിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിങ്ങനെ: "എന്റെ അച്ഛന് കേടായ ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. അച്ഛനോടൊപ്പം നടന്ന് ഇതു കണ്ടു പഠിക്കാന്‍ അവസരം ലഭിച്ചതാണ് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍്ക്ക് എന്നെ പ്രേരിപ്പിച്ച സുപ്രധാന ഘടകം.''
    അതിസൂക്ഷ്മമായ നിരീക്ഷണപാടവമാണ് മുറാഡിനെ ലോകപ്രശസ്ത}ായ ഗവേഷകനാക്കിമാറ്റിയത്. തന്റെ സ്കൂള്‍ പഠനകാലത്ത്്, ജീവിതത്തില്‍ ആയിത്തീരാന്‍ ആഗ്രഹിക്കുന്ന മൂന്നു പ്രഫഷനുകളെക്കുറിച്ച് ലേഖനം എഴുതാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം എഴുതിയത് ഡോക്ടര്‍, അധ്യാപകന്‍, ഫാര്‍മസിസ്റ്റ് എന്നിവരെക്കുറിച്ചായിരുന്നു. എന്നാല്‍ കാലവും കഠിനാധ്വാനവും മുറാഡിനെ ഈ മൂന്നു മേഖലയിലും വ്യക്തി മുദ്രപതിപ്പിക്കാന്‍ പ്രാപ്തനാക്കി.
    തന്റെ പ്രഫഷനെക്കുറിച്ച് ചോദിക്കുമ്പോള്‍ എഴുപത്തിനാലാം വയസിലും അദ്ദേഹം ആവേശഭരിതനാവുന്നു: "വ്യാഖ്യാനം ചെയ്യാനുളള കഴിവോ ഗവേഷണ സാധ്യതയുളള വിഷയങ്ങളോ സര്‍വകലാശാലാ സിലബസുകളോ ഒന്നുമല്ല ഗവേഷകനെ ത്രസിപ്പിക്കുന്നത്. മറിച്ച് ഗവേഷണമെന്നതു ജീവിത ശൈലിയാണ്. ഗവേഷണത്തോട് നാം വച്ചുപുലര്‍ത്തുന്ന മനോഭാവവുമാണു പ്രധാ}ം. ഇന്നലെ വരെ ഉ|ാക്കിയ നേട്ടങ്ങളെക്കുറിച്ചോര്‍ത്ത് പുളകംകൊളളുകയും വാചാലനാവുകയും ചെയ്യാറുണ്ട്, സത്യമാണ്. ഗവേഷണശാലയില്‍ കയറുമ്പോള്‍, പ്രസംഗവേദിയില്‍ മൈക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ ഗവേഷകന്റെ മേലങ്കി എടുത്തണിയുന്നു. അല്ലാത്തപ്പോള്‍ ഞാന്‍ ലോകത്തിലെ കോടിക്കണക്കിന് സാധാരണ മനുഷ്യരില്‍ ഒരാള്‍ മാത്രമാണ്. ഇഷ്ടപ്പെട്ട വിഷയം എനിക്ക് മതിവരുവോളം പഠിക്കാന്‍ കഴിഞ്ഞു. ക്ഷമിക്കണം, ഇപ്പോഴും പഠിച്ച് മതിവന്നിട്ടില്ല''.
   ഗവേഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും തിരക്കുകള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വിലകല്പിക്കുന്ന വ്യക്തിയാണ് മുറാഡ്. തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ചിത്രങ്ങളില്‍ വളരെ തെളിമയുളളത് സുഹൃത്ത് റൊണാള്‍ഡ് ഡെലിസ്മണിന്റേതാണ്. "റൊണാള്‍ഡ് എന്റെ ബാല്യകാല സുഹൃത്താണ്. നഴ്‌സറി സ്കൂളില്‍ തുടങ്ങുന്നതാണ് ഞങ്ങളുടെ സൗഹൃദം. അന്നു മുതല്‍ എല്ലാകാര്യങ്ങളിലും ഞങ്ങള്‍ പരസ്പരം മത്സരിക്കുമായിരുന്നു. പഠനത്തില്‍, ചെസ്സില്‍, ഫെന്‍സിംഗില്‍, സ്‌പോര്‍ട്‌സില്‍, അങ്ങനെ എല്ലാകാര്യങ്ങളിലും. അവന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് റിട്ടയര്‍  ചെയ്തു. ഇന്നും ഞങ്ങള്‍ പഴയ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. അറുപത്തി ഏഴുവര്‍ഷമായി തുടരുന്ന സൗഹൃദം.  അവന്റെ ജോലി ഔദ്യോഗിക രഹസ്യങ്ങള്‍ നിറഞ്ഞതാണ്. ബോംബര്‍ വിമാനങ്ങളെക്കുറിച്ചും യുദ്ധ തന്ത്രങ്ങളെക്കുറിച്ചും മറ്റും. അത്തരംകാര്യങ്ങള്‍ അവന്‍ ഒരിക്കലും എന്നോടു സംസാരിച്ചിരുന്നില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ അവന്‍ പറയുക അതു നിന്നോടു പറഞ്ഞാല്‍ എനിക്കു നിന്നെ കൊല്ലേണ്ടിവരുമെന്നാണ്.''.
   1965-ല്‍ മാസച്ചൂസെറ്റ്‌സിലെ ജനറല്‍ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സാധിച്ചതാണ് മുറാഡിനെ മെഡിക്കല്‍ ഗവേഷകന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം. മുതിര്‍ന്ന ഡോക്ടര്‍മാരും വൈദ്യശാസ്ത്ര ഗവേഷകരുമായി സൗഹൃദം സ്ഥാപിക്കാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും മുറാഡിന് അങ്ങ}െ അവസരം ലഭിച്ചു. അലക്‌സ് ലീഫ്, ഡാന്‍ ഫെഡര്‍മാന്‍, ഫ്രാങ്ക് ഓസ്റ്റിന്‍, കെന്‍ ഷൈന്‍ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം  പ്രവര്‍ത്തിക്കാന്‍ ജനറല്‍ ഹോസ്പിറ്റലിലെ ഇന്റേണ്‍ഷിപ്പ് കാലത്ത് സാധിച്ചു. അവിടെ നിന്നു ലഭിച്ച പരിചയവും അറിവുമാണു തന്നെ ഗവേഷകനാക്കിയതെന്ന് മുറാഡ് വ്യക്തമാക്കുന്നു. ജനറല്‍ ഹോസ്പിറ്റലിലെ ജോലിക്കിടയില്‍, മുറാഡ് തനിക്ക് ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങളുടെ ലിസ്റ്റും വിശദാംശങ്ങളും അടങ്ങിയ നോട്ട് ബുക്ക് തയാറാക്കിയിരുന്നു. ഈ നോട്ടുബുക്കാണു തനിക്കു ശാസ്ത്രജ്ഞന്‍ എന്ന പേരുനേടിത്തന്നതെന്ന് മുറാഡ് ഓര്‍ക്കുന്നു.
   പിന്നീട് 1967-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തില്‍ ക്ലിനിക്കല്‍ അസോസിയേറ്റായി ചേരുകയും മൂന്നു വര്‍ഷക്കാലം ഗവേഷണവും മറ്റുമായി അവിടെ തുടരുകയും ചെയ്തു. അക്കാലത്താണ് മുറാഡ് തന്റെ കരിയറിലെ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നത്. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രഫസറായി പ്രവര്‍ത്തിക്കാനുളള അവസരം ലഭിച്ചു. 1993-ല്‍  മോളിക്യുലര്‍ ജെറിയാട്രിക് കമ്പനി എന്ന പേരില്‍ അദ്ദേഹം പുതിയൊരു ബയോടെക് കമ്പനി രൂപവത്കരിച്ചു. എന്നാല്‍ സാമ്പത്തിക പ്രശ്}ത്തെത്തുടര്‍ന്ന് അദ്ദേഹം 1997 ഏപ്രിലില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പുതിയതായി രൂപവത്കരിച്ച ബേസിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെയര്‍മാനായി ചേര്‍ന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിനു കീഴിലുളള ദ ബ്രൗണ്‍ ഫൗണ്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോളിക്യുലര്‍ മെഡിസിനില്‍ പ്രഫസറാണ്. ഇവിടെ മുറാഡിനു കീഴില്‍ ഇരുപതിലേറെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുന്നുണ്ട്.
    നോബല്‍ സമ്മാനം തനിക്ക് കൂടുതല്‍ സാമൂഹികബന്ധങ്ങള്‍ നേടിത്തന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാര നേട്ടത്തെത്തുടര്‍ന്ന് ജീവിതം കൂടുതല്‍ തിരക്കു പിടിച്ചതായിത്തീര്‍ന്നിരിക്കുന്നു. }ൊബേല്‍ നേടിയതിനു ശേഷമുളള കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം മൈല്‍ദൂരം താന്‍ യാത്രചെയ്തു കഴിഞ്ഞതായി മുറാഡ് വ്യക്തമാക്കുന്നു. പ്രഭാഷണത്തിനും സംവാദത്തിനുമായി എഴുപതിലേറെ രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു.
 നൈട്രിക് ഓക്‌സൈഡിന് മ}ുഷ്യ കോശങ്ങളിലെ ആശയവിനിമയത്തിനുളള പ്രാധാ}്യത്തെ ക്കുറിച്ച് അയ്യായിരത്തോളം പഠനങ്ങളും ലേഖനങ്ങളും മുറാഡ് തയാറാക്കിയിട്ടു|്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം 1.2 ലക്ഷത്തിലധികം ഗവേഷണ ലേഖ}ങ്ങളുടെയും പതിനഞ്ചിലേറെ മരുന്നു കമ്പനികളുടെയും ഉത്ഭവത്തിന് കാരണമായി.
      കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ കേരളം വളരെ ഹൃദ്യമായി അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ ഭാഗമായി സ്കൂള്‍കുട്ടികളുമായി നടത്തിയ സംവാദത്തിനു ശേഷം അദ്ദേഹം പറഞ്ഞത് കുട്ടികളുമായി സംവദിക്കുക എന്നത് വളരെ പ്രയാസമാണ്, അവരുടെ സംശയങ്ങള്‍ക്കു ശരിയായി ഉത്തരം പറയാനുളള അറിവ് തനിക്കില്ല എന്നാണ്. എന്നാല്‍ അവരോട് സംവദിക്കുമ്പോള്‍ തന്റെ പ്രായം കുറയുന്നതായി തോന്നാറുണ്ടെന്നും മുറാഡ് പറഞ്ഞു.
"യുവത്വം ഫലപ്രദമായി ആഘോഷിക്കാനുള്ളതാണ്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട്, കഠിനാധ്വാനം ചെയ്തു കൊണ്ട്്, ജീവിതം  ആസ്വദിക്കുക. സ്വന്തം കരിയറിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഒരിക്കലും സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെടുത്തിക്കളയരുത്. സ്വന്തം നേട്ടങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്നതോടൊപ്പം, സമൂഹത്തിന് എന്തു നല്കാന്‍ കഴിഞ്ഞു എന്നും നാം ചിന്തിക്കണം. എന്നെക്കാള്‍ പ്രഗത്ഭരായ നിരവധി ആളുകള്‍ നടത്തിയ പരീക്ഷണങ്ങളാണ് ഈ ക|ുപിടിത്തങ്ങളിലേക്ക് എന്നെ നയിച്ചത് അവരെ ലോകം അറിയാതെ പോയിട്ടുണ്ട്. എന്റെ ഈ നേട്ടം അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്. ഞാനൊരു ഡോക്ടര്‍ ആയിരുന്നുവെങ്കില്‍ എനിക്ക് ആയിരക്കണക്കിന് രോഗികളെ സഹായിക്കാമായിരുന്നു. ഞാനൊരു ശാസ്ത്രഗവേഷകനായതുകൊണ്ട് എനിക്ക് കോടിക്കണക്കിന് ജനങ്ങളെ സഹായിക്കാന്‍ സാധിക്കുന്നു. ഈ ചിന്തയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഗവേഷകനായതു മൂലം എനിക്കു നഷ്ടപ്പെട്ടു പോയ നിരവധി കാര്യങ്ങളുണ്ട്. അവയെക്കുറിച്ചുളള ദു:ഖം ഉരുക്കിക്കളയാന്‍ മാത്രം കരുത്ത് ഈ ചിന്ത എനിക്കു നല്‍കുന്നുണ്ട്''. പുതിയ തലമുറയോട് മുറാഡ് പറഞ്ഞുവച്ചു.
     1958-ലായിരുന്നു മുറാഡിന്റെ വിവാഹം. അധ്യാപികയും സ്‌പെയിന്‍കാരിയുമായ കരോള്‍ ആന്‍ ലിയോപോള്‍ഡാണു ഭാര്യ. ഇരട്ടകള്‍ ഉള്‍പ്പെടെ അഞ്ചുമക്കളാണ് മുറാഡ്- കരോള്‍ ദമ്പതികള്‍ക്കുളളത്.

Thursday, September 2, 2010

ഫിലോമിന പറയുന്നു മദര്‍തരേസ ഇന്നും ജീവിക്കുന്നു

                                                             ഫിലോമിന


എന്റെ നാലാം വയസു മുതല്‍ മദര്‍ തെരേസയെ കണ്ടു തുടങ്ങിയതാണ്. മദറിന്റെ ജീവിതം വളരെ തൊട്ടടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ലഭിച്ച വലിയ ദൈവാനുഗ്രഹമാണ്. കഞ്ഞിക്കുഴി ഇറഞ്ഞാലിലെ കല്‍ക്കട്ട വീട്ടിലിരുന്ന് ഇതു പറയുമ്പോള്‍ ഫിലോമിന സൈമണിന്റെ മുഖത്ത് അപൂര്‍വ ഭാഗ്യത്തിന്റെ തിളക്കമുണ്ടായിരുന്നു.

മദറുമായുളള ബന്ധം തുടങ്ങുന്നത്


ഞാന്‍ കാണുമ്പോള്‍ മദര്‍ പ്രശസ്തയൊന്നുമായിട്ടില്ല. ഏകദേശം അമ്പത് വയസുണ്ടായിരുന്നിരിക്കും. എനിക്ക് നാലോ അഞ്ചോ വയസുണ്ടാവും. അന്ന് നോബല്‍ സമ്മാനമോ ഭാരതരത്‌നമൊ ഒന്നും മദറിന് ലഭിച്ചിട്ടുമില്ല. മദര്‍ സ്ഥാപിച്ച ആദ്യത്തെ സ്കൂള്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തായിരുന്നു. കല്‍ക്കട്ട ലോവര്‍സര്‍ക്കിളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ വീടിന് വലിയ മുറ്റമുണ്ടായിരുന്നു. 1952ലാണ് എന്റെ അച്ഛന്‍ റബര്‍ വ്യാപാരവുമായി കല്‍ക്കട്ടയിലെത്തുന്നത്. ഒരു ദിവസം കുറെ കന്യാസ്ത്രികള്‍ കുറച്ചു തെരുവുകുട്ടികളുമായി ഞങ്ങളുടെ വീട്ടിലെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയുണ്ടായി. അക്കൂട്ടത്തില്‍ ഒരു മലയാളി സിസ്റ്ററുമുണ്ടായിരുന്നു. സ്റ്റെല്ലാ എന്നായിരുന്നു അവരുടെ പേര്. മറ്റൊരുദിവസം അവര്‍ പറഞ്ഞു അവരുടെ മദറിന് ഞങ്ങളെ കാണണമെന്ന്. എന്റെ അച്ഛനും അമ്മയും മദറിനെ കാണുകയുണ്ടായി. പോരാന്‍ നേരം മദര്‍ ആവശ്യപ്പെട്ടത് ഞങ്ങളുടെ വീട്ടുമുറ്റത്ത് തെരുവുകുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ തുടങ്ങാനുളള അനുവാദമാണ്. അങ്ങനെയാണ് ഞങ്ങളുടെ മുറ്റത്ത് സ്കൂള്‍ ആരംഭിക്കുന്നത്.

പിന്നീട് നിരവധി തവണ മദര്‍ ഞ്ഞളുടെ വീട്ടില്‍ വരുമായിരുന്നു. അക്കാലത്ത് ഇന്നത്തേതുപോലുളള വാഹന സൗകര്യങ്ങളൊന്നുമില്ലായിരുന്നു. എന്റെ അച്ഛന് ഒരു ഫിയറ്റ് കാറുണ്ടായിരുന്നു. അച്ഛനാണ് മദറിനേയും കൊണ്ട് സഞ്ചരിച്ചിരുന്നതെന്ന് പറയാം. പിന്നെ മദറിനെകാണാനായി എത്തിയിരുന്ന പലര്‍ക്കും താമസ സൗകര്യമൊരുക്കിയിരുന്നതും ഞ്ങ്ങളുടെ വീട്ടിലായിരുന്നു. എന്റെ സഹോദരന്‍ പോളിന് ലുക്കീമിയ ബാധിച്ചപ്പോള്‍ മദറിന്റെ പ്രാര്‍ഥനാ സഹായം ഞങ്ങള്‍ക്ക് വലിയൊരു താങ്ങായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ വളരെ ദീര്‍ഘകാലം കുട്ടികളില്ലായിരുന്നു. മദറിന്‍ വലിയ പ്രാര്‍ഥനയിലൂടെയാണ ദൈവം എനിക്ക് കുട്ടികളെ നല്‍കിയത്. മദര്‍ ഒപ്പിട്ട മദറിന്റെ പെയിംന്റിംഗും, മദറിന്റെ കൊന്തയും, മദര്‍ ഉപയോഗിച്ചരുന്ന കാറും, സോഫയും, മരണ സമയത്ത് മദര്‍ ഉപയോഗിച്ചിരുന്ന സാരിയുടെ ഭാഗവും നിധിപോലെ ഞങ്ങളിന്നും സൂക്ഷിക്കുന്നുണ്ട്.


മദറിനെ കുറിച്ച് ചോദിച്ചാല്‍ ആദ്യം ഓര്‍മയില്‍ വരുന്ന കാര്യം

ഞാന്‍ പറഞ്ഞല്ലോ മദറിന്റെ സ്കൂള്‍ ഞങ്ങളുടെ വീട്ടിലായിരുന്നെന്ന്. അന്ന് കുട്ടികളുടെ ഒരു ബഹളമായിരുന്നു. ഒച്ചവെച്ചും ഓടിയും ചാടിയും കളിക്കുന്ന കുട്ടികളെ നിയന്ത്രിക്കാനായി സിസ്‌റ്റേഴ്‌സ് വഴക്കുപറയുമായിരുന്നു. എന്നാല്‍ അത് മദറിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. കുട്ടികളുടെ നൈസര്‍ഗികമായ താത്പര്യങ്ങളും സന്തോഷങ്ങളും അവരുടെ അവകാശമായിരുന്നു എന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു മദര്‍. കുട്ടികളെ വഴക്കുപറഞ്ഞതിന്റെ പേരില്‍ സിസ്റ്റേഴ്‌സിനെ മദര്‍ വഴക്കുപറയുമായിരുന്നു. ഇതൊക്കെ കുട്ടിയായിരുന്ന എനിക്ക് മദറിനോട് വല്ലാത്തൊരടുപ്പം നല്‍കി.


മദറിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

മദറിനെ എല്ലാവരുടേയും മദറാക്കിയത്്് ലാളിത്യവും ത്യാഗമനോഭാവവുമാണ്. വളരെ പെട്ടന്ന് പ്രശസ്തിയും അവാര്‍ഡുകളും മദറിനെ തേടിവന്നിട്ടും അവയില്‍ ഒരിക്കലും അഹങ്കരിക്കാത്തയാളായാരുന്നു മദര്‍. മാത്രവുമല്ല തനിക്ക് ലഭിച്ച പ്രശസ്തിയും പുരസ്കാരങ്ങളും തന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് മദര്‍ ഉപയോഗിച്ചത്്. അചഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയുമാണ് മദറിനെ ഏറ്റവും വലിയ മൂലധനം. എത്രമാത്രം അധപധിച്ച ആളുകളോടും അടുത്ത് ഇടപഴകാന്‍ മദറിന് ഒരു മടിയുമുല്ലായിരുന്നു. ഏതൊരു പരിഷ്കൃത സമൂഹവും അവജ്ഞയോടും വെറുപ്പോടും മാത്രം കണ്ടിരുന്ന മദ്യപാനികളോടും മയക്കുമരുന്നിന് അടിമപ്പെട്ടവരോടും തെരുവു വേശ്യകളോടും കുഷ്ടരോഗികളോടും മദറിന് പ്രത്യേക പരിഗണനയുണ്ടായിരുന്നു. കുട്ടികളോടു മദറിനുണ്ടായിരുന്ന സ്‌നേഹം അനന്തമായിരുന്നു. ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉത്തമ മാതൃകയാണ് മദര്‍. അവിഹിത ഗര്‍ഭം ധരിച്ച വേശ്യകള്‍ പ്രസവിക്കുന്നതിനുളള ഒരിടം തേടി മദറിന്റെ അടുക്കല്‍ വരുമായിരുന്നു. പ്രസവശേഷം പലരും മടങ്ങിപ്പോയിരുന്നു. അവരുടെ കുട്ടികള്‍ മദറിന്റെ അടുക്കല്‍ സുരക്ഷിതരായിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം വഴിവിട്ട ബന്ധത്തില്‍ പശ്ചാത്തപിച്ച് മടങ്ങിയെത്തിയവരുടെ മുന്നിലും മദര്‍ വാതില്‍ തുറന്നിട്ടിരുന്നു. ഇതിന്റെ പേരില്‍ സമൂഹത്തില്‍ പലരും മദറിനെ അവഹേളിിക്കാനും പരിഹസിക്കാനും തയാറായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും തന്റെ നിയോഗത്തില്‍ നിന്നും മദറിനെ പിന്തരിപ്പിച്ചില്ല.


ലാളിത്യവും മനുഷ്യ സ്‌നേഹവും പ്രസംഗത്തില്‍ മാത്രം ഒതുക്കാനുളളതല്ലെന്നും ്അത് ജീവിതചര്യയാണെന്നും തന്റെ ജീവിതം കൊണ്ട് ലോകത്തിന് കാട്ടിക്കൊടുത്തയാളാണ് മദര്‍. ഇവ മരണം വരെ കൈമോശം വരാതെ കൊണ്ടുപോകാന്‍ മദറിന് കഴിഞ്ഞു. 1974 ലാണ് മദര്‍ കേരളത്തില്‍ വരുന്നത്. അന്നും എന്റെ അച്ഛനായിരുന്നു മദറിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. മദറിന് വലിയസെറ്റപ്പില്‍ താമസിക്കാനും സഞ്ചരിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ കൊച്ചു വീട്ടില്‍ തങ്ങാനാണ് മദര്‍ ആഗ്രഹിച്ചത്. ഇവിടെയും എന്റെ അച്ഛന്‍ തന്നെയായിരുന്നു മദറിന്റെ ഡ്രൈവര്‍. യാത്രക്കിടയില്‍ തട്ടുകടകളില്‍ നിന്നും കട്ടന്‍ കാപ്പി കുടിക്കുന്ന മദറിന്റെ ചിത്രം ഇന്നും ലോകത്തിന് അപരിചിതമാണ്.



കല്‍ക്കട്ടയില്‍ കലാപം രൂക്ഷമായിരുന്ന കാലത്തെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?


ഓ അത് എനിക്ക് കേട്ടറിവുകളാണുളളത്. അടിയുറച്ച ദൈവ വിശ്വാസവും പ്രാര്‍ഥയും ഒരു മനുഷ്യന് എത്രമാത്രം ആത്മധൈര്യം നല്‍കും എന്നതിനുളള പ്രത്യക്ഷ ഉദാഹരണമാണ് അക്കാലത്ത് മദര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഭയം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന സമയത്തും കലാപബാധിത തെരുവുകളിലൂടെ മദര്‍ തന്റെ തുണി സഞ്ചിയും തൂക്കി ഒരു ഭയവും കൂടാതെ ഇറങ്ങി നടന്നിരുന്നു. കലാപത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചിരുന്നു. കലാപകാരികള്‍ പോലും മദറിനെ കണ്ടപ്പോള്‍ ആയുധങ്ങള്‍ താഴെയിട്ട് കൈകൂപ്പി നിന്നിരുന്നു. നിരവധിപേര്‍ കലാപത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തിരുന്നു.



മിഷണറീസ് ഓഫ് ചാരിറ്റിയെ കുറിച്ച്



മദര്‍ ഇന്നും ജീവിക്കുന്നത് മദറിന്റെ പാതയിലൂടെ നടക്കുന്ന അനുയായികളാണ്. ഇന്ന് അവര്‍ ലോകത്തിലെല്ലായിടത്തുമുണ്ട്. മദര്‍ തെരേസയുടെ തന്നെ വാക്കുകളില്‍ വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആര്‍ക്കും വേണ്ടാതെ ആരാലും സ്‌നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തില്‍ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൗത്യം. അത് ഇവര്‍ കൃത്യമായി പാലിക്കുന്നു. ആ പ്രവര്‍ത്തനങ്ങളിലൂടെ മദര്‍ ഇന്നും ജീവിക്കുന്നു.





1980ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നം'

1979 ഡി.ല്‍ ഓസ്‌ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം

പോപ് ജോണ്‍ തതകകക പുരസ്കാരം

ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്

സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി

1962 ജനു. 26ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ'

രമണ്‍ മഗ്‌സാസെ അവാര്‍ഡ്്്്

അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡ്്്

FACEBOOK COMMENT BOX